Thursday 19 June, 2008

ഇവനെയൊക്കെ തെരച്ചിവാല്‍ കൊണ്ട് അടിക്കണം

കൊച്ചി എത്തി അളിയാ - കൊച്ചിയിലെ മാലിന്യ ദുര്‍ഗന്ധത്തെ വിളിച്ചറിയിക്കുന്ന ഒരു സിനിമാ ഡയലോഗ്. ദുര്‍ഗന്ധം കൊച്ചിയെ വിട്ടൊഴിയില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
തിരുവന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിന്ന് പാഠം (Getting Sweet Curd from Spoilt Milk?) ഉള്‍ക്കൊള്ളാതെയാണ് ബ്രഹ്മപുരം പ്ലാന്റ്മായി മുന്നോട്ട് പോകുന്നത് എന്ന് വാര്‍‌ത്ത.

കുറിഞ്ഞി ഓണ്‍‌ലൈന്‍ നിര്‍ദ്ദേശിച്ച 'ആരോബയോ' സങ്കേതമോ, വികേന്ദ്രീക്രിത ബയോഗ്യാസ് പ്ലാന്റുകളോ ആയിരുന്നു അഭികാമ്യം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതാണ് ഇവിടെയും സംഭവിക്കുന്നത്. അന്താരാഷ്ട്ര അംഗീകാരം നേടിയ ബയോഗ്യാസ് സാങ്കേതിക വിദ്യ നമുക്കുണ്ടെങ്കിലും, വിളപ്പില്‍ശാലയില്‍ സംഭവിച്ചതു പോലെ കോര്‍‌പ്പറേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും വ്യക്തിഗത താല്‍‌പര്യങ്ങള്‍ പ്രബലമായി എന്ന് അനുമാനിക്കാം.

മാര്‍ക്കറ്റുകളിലും മറ്റും ചുരുങ്ങിയ സ്ഥലപരിമിതിയില്‍ ദിവസങ്ങള്‍‌ക്കുള്ളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കേ, ചവര്‍കൂനകള്‍ ട്രക്കുകളില്‍ (അതും തുറന്ന ട്രക്കുകളില്‍) കയറ്റി കിലോമീറ്ററുകള്‍ അകലെ കൊണ്ടുപോകേണ്ട ആവശ്യമില്ല. അവിടെയും ബയോഗ്യാസിന്റെ കാര്‍‌ബണ്‍ ക്രെഡിറ്റ് മൂല്യവും ഊര്‍‌ജ്ജോല്‍പ്പാദന സാദ്ധ്യതയും ഉപയോഗപ്പെടുത്തുന്നില്ല.

No comments: