Tuesday 19 February, 2008

ഇതാണോ ജനാധിപത്യം?

തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ കോരി ചൊരിയുകയും, പ്രതിപക്ഷത്ത് നിന്ന് എന്തിനേയും ഏതിനേയും എതിര്‍ക്കുകയും ചെയ്തിട്ട് ഭരണത്തിലേറുമ്പോള്‍ തന്‍ കാര്യം മുഖ്യമെന്ന് കരുതുന്ന നേതാക്കാളും പാര്‍‌ട്ടികളുമുള്ള സംവിധാനത്തെ ജനാധിപത്യമെന്ന് എങ്ങനെ വിളിക്കും? ഇവിടെ ജനങ്ങള്‍‌ക്കുള്ള പങ്ക് എന്താണ്. വോട്ട് ചെയ്തതിന് ശേഷം കണ്ണും, കാതും മൂടിവെച്ച് അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക, അത്ര മാത്രം.

ഭരണത്തിന്റെ മധുരം നുകരാന്‍ വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരു പറ്റം നേതാക്കളാണ് നമ്മുക്കുള്ളത്. കള്ളപ്പണക്കാരുടെ താളത്തിന് തുള്ളുന്ന ഇത്തരക്കാരെ തുരത്താന്‍ ജനത്തിന് കഴിയുമോ?

കാരണം തിരഞ്ഞെടുപ്പ് ചിലവ്

ഇതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നാം ചെന്നെത്തുന്നത് തിരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ഭീമമായ ചിലവിലേക്കും, അത് തൊടുത്തുവിടുന്ന അഴിമതിയുടെ അവസാനിക്കാത്ത ശൃംഗലയിലേക്കാണ്. ലക്ഷക്കണക്കിന് രൂപ ചിലവാക്കി സ്ഥാനാര്‍ത്ഥികളും പാര്‍‌ട്ടികളും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെങ്ങനെ? പണച്ചാക്കുകളില്‍ നിന്ന് സംഭാവനയായും, അഴിമതിയിലൂടെയും. രണ്ടും നാടിന് ദോഷകരം. (വിശദമായി ഇവിടെ).


തിരഞ്ഞെടുപ്പ് ചിലവ് കുറയ്ക്കാന്‍ കഴിയുമോ?

ഒരു ദ്വിതല സംവിധാനം വഴി ചിലവ് കുറയ്ക്കാം. ഇപ്പോഴുള്ള നിയമസഭ / പാര്‍‌ലിമെന്റ് നിയോജക മണ്ഡലങ്ങള്‍ 500 മുതല്‍ 1000 ഉപമണ്ഡലമായി വിഭജിച്ച്, ഓരോ ഉപമണ്ഡലത്തില്‍ നിന്നും ഓരോ പ്രതിനിധിയെ ജനങ്ങള്‍ തിരഞ്ഞെടുക്കണം. ഈ പ്രതിനിധികള്‍ അവരുടെയിടയില്‍ നിന്നോ അല്ലാതെയോ എം‌പി/എമ്മെല്ലേയെ തിരഞ്ഞെടുക്കുക.

പ്രതിനിധികളെ തിരിച്ചുവിളിക്കാം

ഉപമണ്ഡല പ്രതിനിധികള്‍ സ്ഥിരമായി ഒത്തുചേര്‍ന്ന് മണ്ഡലതില്‍ ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങളും, അത് വരെയുള്ളതിനെ വിലയിരുത്തകയും ചെയ്യാം. വിലയിരുത്തലില്‍ മണ്ഡല പ്രതിനിധിയുടെ പ്രവര്‍ത്തനം പോരാ എന്ന് തോന്നിയാല്‍, അയാളെ തിരിച്ച് വിളിച്ച് പകരം ഒരാളെ തിരഞ്ഞെടുക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ സമയവും സന്ദര്‍ഭവും ലഭിക്കും.

ഇതു വഴി കിട്ടാവുന്ന മറ്റ് പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍, ഇവിടെ നോക്കുക.

Monday 18 February, 2008

സ്വകാര്യ ബസ്സുകളുടെ ഭാവി

ബ്ലൂലൈന്‍ ബസ്സുകള്‍ എന്ന പേരില്‍‌ അറിയപ്പെടുന്ന പ്രൈവറ്റ് ബസ്സുകളെ ഡെല്‍‌ഹി റോഡുകളില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ ഒഴിവാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഡെല്‍‌ഹി ട്രാന്‍‌സ്പോര്‍‌ട്ട് മന്ത്രി. നൂറ് ബസ്സുകളെങ്കിലും കൈവശമുള്ള കമ്പനികള്‍‌ക്കോ, സൊസൈറ്റികള്‍‌ക്കോ മാത്രമേ ഇനി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളു. ഡെല്‍‌ഹി ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബ്ലൂലൈന്‍ ബസ്സുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കേരളത്തിലും ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ട സ്ഥിതിവിശേഷമാണ് നിലനില്‍‌ക്കുന്നത്. ബസ്സ് റൂട്ടുകള്‍ പുതുക്കാന്‍ സാധിക്കാതെ വരുന്നതിനു മുമ്പ്, മറ്റൊരു പോസ്റ്റില്‍ നിര്‍‌ദ്ദേശിച്ചിരുന്നത് പോലെ നിലവിലുള്ള ബസ്സ് സര്‍‌വീസുകള്‍ കൂട്ടിചേര്‍ത്ത് കമ്പനി രൂപീകരിക്കുന്നതായിരിക്കും ഉത്തമം.

Tuesday 12 February, 2008

LPG ക്ക് ഒപ്പം ബയോഗ്യാസ് ഉപയോഗിക്കരുതോ?

LPG ദുര്‍ലഭമായ ഈ സമയത്ത്, ബയോഗ്യാസ് കൂടി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ മാത്രം ഉപയോഗിച്ചാലും പകുതിയോളം LPG ലാഭിക്കാമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇതു വഴി അടുക്കള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം അതില്‍‌നിന്ന് പാചക ഇന്ധനവും, മെച്ചപ്പെട്ട വളവും ലഭിക്കുന്നതാണ്.

റെസ്റ്റാറന്റ്കളും ക്യാന്റീനുകളും ഇവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍‌ ഇവിടെ

ഇവിടെയും
The Hindu: Better waste treatment starts at home
The Hindu: Leading the way to ‘green energy’