Monday 7 December, 2009

തദ്ദേശീയ ആണവ ഗവേഷണം മുന്നോട്ട്

അമേരിക്കയുമായുള്ള ആണവ കരാറോടെ തദ്ദേശീയ ആണവ ഗവേഷണം പൂട്ടിക്കെട്ടുമെന്ന് വ്യാകുലപ്പെട്ടവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത.

India's fast breeder nuclear-reactor achieves second milestone

India’s first indigenously designed 500MW fast breeder nuclear power project at Kalpakkam achieved its second milestone when the huge main vessel was lowered into the safety vessel, an official said on Sunday.

Lowering of the huge stainless steel main vessel - 12.9 metres in diameter and 12.94 metres in height, weighing 206 tonnes - is considered a major step in completing the 500 MW power project by the September 2011 deadline.


Excerpts from an interview with Anil Kakodkar, Chairman, Atomic Energy Commission (AEC) and Secretary, Department of Atomic Energy (DAE), who was retiring on November 30.

Q. You had your doubts about the 123 agreement with the U.S. You opposed the U.S. demand that India should put its breeder reactors under safeguards. Later, you became a supporter of the agreement. When did you change track?

A. The fact is that the energy requirements of our country are very large. As I had mentioned several times at BARC, even with the contribution of different energy sources in the most liberal fashion, you will find that there will be energy deficit in terms of availability. The only way to meet this deficit is to import energy.

It is clear that when you import energy in the form of fossil fuels, you will have to keep importing it for all time to come. On the other hand, if you import that energy in the form of uranium, you can recycle the uranium used in the reactor because it contains a lot of energy value. In fact, you get more and more energy out of the same fuel. So it becomes an extremely valuable additionality to our indigenous programme because we have a significant multiplier of energy production on the basis of our three-stage programme. We have only a limited quantity of uranium and we can set up only 10,000 MWe of PHWRs using this uranium. But when you recycle this uranium and adopt the three-stage strategy, you can go up to 200,000 MWe. Likewise, whatever uranium we import, we can bring in a similar multiplier on that uranium also if we have gone through the development of the three-stage strategy.

So the opening of the civil nuclear cooperation not only brings in that additionality but because of the domestic development of the three-stage programme, we will be able to bring in a multiplier on the imported uranium and bridge the shortage for the future. This is what I call the move towards energy independence. For us to be able to do that, the domestic programme must continue, the way it was planned earlier. There should be no constraints on its implementation.


Another news from The Hindu today

India-Russia civil nuclear agreement practically sealed

NEW DELHI: India and Russia have practically sealed the framework agreement on an omnibus nuclear energy agreement and bridged differences on the price to refurbish aircraft carrier INS Vikramaditya (formerly Admiral Gorshkov) that will project the country’s naval power in the Indian Ocean for at least two decades, said highly placed government sources.

The pact covered the gamut of nuclear cooperation and was a “significant document” as it went far beyond the 123 Agreement in the civil nuclear energy sector signed with the United States.

The India-Russia pact promises enrichment and reprocessing rights to India and assures the country against termination of ongoing projects and fuel supply arrangements if bilateral nuclear cooperation is ended for some reason.

Wednesday 21 October, 2009

വാസ്തു, കപട ശാസ്ത്രമോ?

സ്വപ്ന സൌധം പണിയുമ്പോള്‍ വാസ്തു ശാസ്ത്രം പരിഗണിക്കേണ്ടതുണ്ടോ? ഒരു അന്വേഷണം.


വാസ്തുവിനെ കുറിച്ച് internetല്‍ പരസ്പര വിരുദ്ധമായ നിര്‍ദ്ദേശങ്ങളാണ് കാണാന്‍ കഴിയുന്നത്. ഗൂഗിളില്‍ ‘Vaastu‘ വിനെ തിരയുമ്പോള്‍ ഏതെങ്കിലും ഫെങ്ങ് ഷൂയി മൊത്ത/ ചില്ലറ കച്ചകപടക്കാരുടെ അല്ലെങ്കില്‍ കമ്മീഷന്‍ ഏജന്റുമാരുടെ വലയത്തിലായിരിക്കും ചെന്നെത്തുന്നത്. കിടപ്പുമുറി ഇന്ന രീതിയില്‍ വന്നാല്‍ ബ്ലഡ് കാന്‍‌സര്‍ വരുമെന്നും, മറ്റൊരു രീതിയില്‍ വന്നാല്‍ ബ്രെയിന്‍ ട്യൂമര്‍ വരുമെന്നും അതിന് പരിഹാരമായി ‘യന്ത്ര‘മോ, പിരമിടോ, ക്രിസ്റ്റലോ, ചിരിക്കുന്ന ബുദ്ധനെയോ, ഫിഷ് ടാങ്കോ, തവളയോ, ആമയോ ഒക്കെ (അവരുടെ കൈയില്‍ സ്റ്റോക്കുള്ളതനുസരിച്ച്) വാങ്ങി വച്ചാല്‍ മതിയെന്ന് ഉപദേശവും കാണും.

ബുദ്ധമതക്കാര്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയ വാസ്തു ആണ് ഫെങ്ങ് ഷൂയി എന്ന് പറയപ്പെടുന്നു. ഗ്രന്ഥം മൂന്ന് പകര്‍ത്തുമ്പോള്‍ ‘മുഹൂര്‍ത്തം‘ ‘മൂത്രം‘ ആകുമെന്ന് പറഞ്ഞത്‌ പോലെ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള വാസ്തു ശാസ്ത്രം ചൈനയില്‍ എത്തിയപ്പോള്‍ വായുവും (ഫെങ്ങ്) വെള്ളവും (ഷൂയി) ആയി എന്നു കരുതാം. അതിലും വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ട്. ഇതിന്റെയൊക്കെ കൂടെ നൂമറോളജിയും ശാസ്ത്ര പദങ്ങളും ചേര്‍ത്ത വാചക കസര്‍ത്ത് കേട്ട് കഴിയുമ്പോള്‍ സാധാരണക്കാരന്‍ ആശയക്കുഴപ്പത്തിലാകും. വിശ്വാസമാകാത്തവരും റിസ്ക് എടുക്കണ്ടാ എന്ന് കരുതി കണ്ട ബാംബൂ സ്റ്റിക്കും, പിരമിടുമെല്ലാം വാങ്ങി വയ്ക്കും. പൈറവാസ്തു എന്ന പേരില്‍ പലതരം പിരമിടുകള്‍ വില്‍ക്കുന്നത് വെറും പറ്റിപ്പാണെന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ ശ്രീ കുല്‍ദീപ് സലൂജ പറയുന്നത്.

ചുരുക്കി പറഞ്ഞാല്‍, വാസ്തു എന്ന വാക്ക് തന്നെ hijack ചെയ്യപ്പെട്ടിരിക്കുന്നു. ഇതേ അഭിപ്രായം തന്നെ മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമും പ്രകടിപ്പിച്ചിരുന്നതായി അറിയുന്നു. വാസ്തു ശാസ്ത്രം ഉള്‍പ്പെടുന്ന വേദ ശാഖയെ സ്ഥാപത്യ വേദം എന്ന് അറിയപ്പെടുന്നു. Transcendental Meditation ന്റെ ഉപജ്ഞാതാവായ മഹാഋഷി മഹേഷ് യോഗിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് മഹാഋഷി സ്ഥാപത്യ വേദം എന്ന പേരില്‍ അടുത്ത കാലത്ത് ലോകമെമ്പാടും ഇത് വലിയ പ്രചാരം നേടാന്‍ ഇടയാക്കിയത്. ഇന്ന് ഇന്ത്യയില്‍ ഏറെ അറിയപ്പെടുന്ന ശില്പികളില്‍ ഒരാളായ പത്മഭൂഷന്‍ വി. ഗണപതി സ്ഥപതി, പൌരാണിക ശില്പിയായ മയന്റെ സ്മരണാര്‍ത്ഥം ഇതിനെ മയൊണിക് സയന്‍സ് എന്നും വിളിക്കുന്നു.

സൂര്യ പ്രകാശത്തിലും കാറ്റിലും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലും കാന്തിക മണ്ഡലത്തിലും ഒക്കെയുള്ള അനുകൂല ഊര്‍ജ്ജം മനുഷ്യന് ഉപകാരപ്പെടുന്ന രീതിയില്‍ വീടുകളും ഓഫീസുകളും ഫാക്റ്ററികളും കൂടാതെ സിറ്റികള്‍ പോലും എങ്ങനെ രൂപകല്പന ചെയ്യണം എന്നാണ് സ്ഥാപത്യ വേദം അനുശാസിക്കുന്നത്. അത്തരത്തിലുള്ള വിജ്ഞാനത്തെ, അറിവില്ലായ്മ കൊണ്ടും സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണം. നമ്മള്‍ വീടുകളിലും ഓഫീസുകളിലും മറ്റും സ്ഥിരമായി തങ്ങുമ്പോള്‍ ആ ചുറ്റുപാട് നമ്മുടെ ആരോഗ്യത്തെ സ്വാധീക്കുന്ന ഘടകമാണ്. സ്ഥാപത്യ വേദം അനുശാസിക്കുന്ന രീതിയിലുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ ശാരീരികമായും മാനസ്സികമായും ആരോഗ്യവാന്മാരായിരിക്കുകയും അതു വഴി അഭിവൃദ്ധിയുണ്ടാവുകയും ചെയ്യുന്നു.

ലക്നൌവിലെ 50 വീടുകളില്‍ നടത്തിയ പഠന റിപ്പോര്‍‌ട്ടില്‍ വാസ്തു വിദ്യയുടെ ശാസ്ത്രീയ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. അറിഞ്ഞോ അറിയാതെയോ, വാസ്തു വിദ്യയ്ക്ക് അനുസൃതമായി (നുറ് ശതമാനവും ഇല്ലെങ്കിലും) നിര്‍മ്മിച്ച വീടുകളില്‍ കഴിയുന്നവര്‍ക്ക് അതിന് ഘടക വിരുദ്ധമായി പണിത ഇടങ്ങളില്‍ കഴിയുന്നവരെക്കാള്‍ മെച്ചപ്പെട്ട അഭിവൃദ്ധി ഉണ്ടായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഓരോ വീട്ടിന്റെയും ആറ് ഭാഗങ്ങളുടെ അതായത്, ഗേറ്റ്, സ്വീകരണ മുറി, അടുക്കള, ടോയ്ലെറ്റ്, സ്റ്റേയര്‍, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങളാണ് പ്രധാനമായും പഠന വിധേയമാക്കിയത്. അവരുടെ കണ്ടെത്തലനുസരിച്ച് ഓരോ ഭാഗങ്ങളുടെയും ഏറ്റവും അഭികാമ്യമായ സ്ഥാനം ഇപ്രകാരമാണ് - ഗേറ്റ്: വടക്കുകിഴക്ക്, സ്വീകരണ മുറി: കിഴക്ക്, അടുക്കള: തെക്കുകിഴക്ക്, ടോയ്ലെറ്റ്: വടക്കുപടിഞ്ഞാറ്, സ്റ്റേയര്‍: തെക്കുപടിഞ്ഞാറ്, കിടപ്പുമുറി: തെക്കുപടിഞ്ഞാറ്. ഈ ഭാഗങ്ങള്‍ക്ക് സ്ഥാപത്യ വേദം ശുപാര്‍ശ ചെയ്യുന്നതും മറ്റൊന്നല്ല.

മേല്‍ പറഞ്ഞത് പോലെ പ്രധാനവാതിലിന്റെയും മുറികളുടെയും വിന്യാസം കൂടാതെ കെട്ടിടത്തിന്റെയും പ്ലോട്ടിന്റെയും ആകൃതി, വിന്യാസം, നീളം : വീതി അനുപാതം, ചരിവിന്റെ (ഉയര വ്യത്യാസം) ദിശ എന്നിവയും പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് ആര്‍ക്കിടെക്റ്റ് Dr. B.N. Reddy സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ A glimpse of PRACTICAL VAASTU എന്ന പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടത്തിന്റെയും പ്ലോട്ടിന്റെയും ആകൃതി സമചതുരമോ വീതിയുടെ ഇരട്ടിയില്‍ കൂടാത്ത നീളമുള്ള ദീര്‍ഘചതുരമോ ആണ് ഉത്തമം, കൂടാതെ വശങ്ങള്‍ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ പ്രധാന ദിശകളില്‍ ആകുന്നത് അഭികാമ്യം. പ്ലോട്ടിന്റെ ചരിവ് വടക്കോട്ടോ കിഴക്കോട്ടോ ആകണം. വടക്കുകിഴക്കേ മൂല മറ്റ് വശങ്ങളെ അപേക്ഷിച്ച് ഉയരം കുറഞ്ഞിരിക്കുന്നത് ഏറ്റവും നല്ലത്. വടക്കും കിഴക്കും ഭാഗങ്ങളില്‍ തെക്കും പടിഞ്ഞാറും ഭാഗങ്ങളെ അപേക്ഷിച്ച് ഘനം കുറഞ്ഞിരിക്കണമെന്നും (കുറച്ച് / ചെറിയ / ഭാരം കുറഞ്ഞ ഫര്‍ണിച്ചര്‍ ഉപയോഗിക്കുക) കൂടുതല്‍ വാതിലുകളും ജനലുകളും ഉണ്ടാകണമെന്നും നിഷ്കര്‍ഷിക്കുന്നു. കെട്ടിടത്തിനു വെളിയില്‍ മറ്റ് വശങ്ങളെ അപേക്ഷിച്ച് വടക്കും കിഴക്കും കൂടുതല്‍ തുറസ്സായി സ്ഥലം ഉണ്ടാവണമെന്നും പറയുന്നു. വടക്കും കിഴക്കും ഭാഗങ്ങളില്‍ ചെറിയ ചെടികളും തെക്കും പടിഞ്ഞാറും (കെട്ടിടത്തില്‍ നിന്ന് കുറച്ച് അകലെയായി) കുന്നുകളോ വലിയ വൃക്ഷങ്ങളോ ഉള്ളത് നല്ലതാണ്.

ഇത്തരം കാര്യങ്ങള്‍ അവലംബിക്കുമ്പോള്‍ cosine law of solar radiation പ്രകാരം രാവിലെ ലഭിക്കുന്ന ആരോഗ്യകരമായ സൂര്യകിരണങ്ങള്‍ പരമാവധി വീട്ടിനുള്ളില്‍ സ്വീകരിക്കാമെന്നും, അതിന് ശേഷമുള്ള സൂര്യപ്രകാശത്തിന്റെ കാഠിന്യം ഒഴിവാക്കാമെന്നും Rational Vastu എന്ന പുസ്തകം/സൈറ്റ് വിശദമാക്കുന്നു. നമ്മുക്ക് ലഭിക്കുന്ന കാറ്റ് തെക്കുപടിഞ്ഞാറ് ദിശയില്‍ നിന്നായതുകൊണ്ട് പ്ലോട്ടിന്റെ ഇത്തരത്തിലുള്ള ചരിവ് മഴയുടെ കാഠിന്യത്തേയും കുറയ്ക്കും.

കിടക്കുമ്പോള്‍ തെക്ക് അല്ലെങ്കില്‍ കിഴക്ക് വശത്ത് തല വരുന്ന രീതിയില്‍ ആയിരിക്കണമെന്നും, പഠന മുറിയിലോ ഓഫീസിലോ ഇരിക്കുമ്പോള്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് വശത്തേക്ക് നോക്കി ഇരിക്കണമെന്നും കാണുന്നു. ഭൂമിയുടെ കാന്തിക മണ്ഡലത്തിന് രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്നതിന് സംശയമില്ല. എലികളിലും മറ്റും അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്, തലച്ചോറിന്റെ പ്രവര്‍ത്തനം ദിശകള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെടുന്നുണ്ട് എന്നാണ്.

വാസ്തു ശില്പി ഡോ. ഗണപതി പറയുന്നത്, നാലു ചുമരുകള്‍ കൊണ്ട് ഒരു ഇടത്തേ (space) വേര്‍തിരിക്കുമ്പോള്‍ ആ മാറ്റി നിര്‍ത്തുന്ന ഇടത്തിന് (മുറി/ കെട്ടിടം) ഒരു പ്രത്യേക പ്രകമ്പനം ഉണ്ടാകുമെന്നും സംഗീതോപകരണങ്ങള്‍ ട്യൂണ്‍ ചെയ്യുന്നത് പോലെ ചുമരുകളുടെ അകലം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് ഇതിനെ ട്യൂണ്‍ ചെയ്യുവാന്‍ കഴിയുമെന്നാണ്. ആ കെട്ടിടത്തില്‍ വസിക്കുന്നവരുടെ സ്പന്ദനവുമായി താദാത്മ്യം പ്രാപിക്കുന്നതരത്തില്‍ ട്യൂണിംഗ് നടത്തുകയാണെങ്കില്‍, അതില്‍ വസിക്കുന്നവര്‍ക്ക് പരമാവധി ഐശ്വര്യം ലഭിക്കുമെന്നും പറയുന്നു.

Maharishi Sthapatya Veda gives dimensions, formulas, and orientation to buildings that will provide cosmic harmony and support to the individual for his peace, prosperity, and good health - daily life in accord with Natural Law, daily life in the evolutionary direction. - Maharishi Mahesh Yogi

നല്ലൊരു വാസ്തു ശില്പിയുടെ നിര്‍ദ്ദേശാനുസരണം വീടും ഓഫീസും ഒക്കെ നിര്‍മ്മിക്കുകയാണെങ്കില്‍ അതില്‍ കഴിയുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത് - മറിച്ചുള്ള അനുഭവങ്ങള്‍ / അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.


Reference:

Pyramid Vaastu Sheer Cheating

Environmental Considerations in Vaastu Culture for Residential Building Orientation
(Institution of Engineers, Technical Journal April, 2004)

A glimpse of PRACTICAL VAASTU - Dr. B.N. Reddy

Rational Vastu - Ancient Science in a Post Modern World

Fabric of Universe: The Origins, Implications and Applications of Vastu Science - Dr. Jessie J. Mercay

Harmonizing humanity and nature through vastu shastra - An interview with Dr. V. Ganapati Sthapati

Principles of Maharishi Vedic Architecture

Maharishi vedic architecture: Background and summary of scientific research

Sthapatya veda - scripts in sanskrit


Testimonials:

സായിപ്പ്മാര്‍ പറയുന്നത്.

Enlightened Design

Fortune Creating Buildings


വാലറ്റം:

കൊച്ചിയില്‍ വാസ്തുഗ്രാമം എന്ന പേരില്‍ പത്ത് ഏക്കറില്‍ വാസ്തു ശാസ്ത്രപ്രകാരം 120 വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഏഷ്യയില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംരംഭമാണെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ (ഹീര) അവകാശപ്പെടുന്നു (ഗിന്നസ് ബുക്കിനെ അറിയിച്ചുട്ടുണ്ടെന്ന്).

അമേരിക്കയില്‍ 2001ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന മഹാഋഷി വേദിക് സിറ്റി ഏകദേശം 640 ഏക്കറില്‍ (ഒരു സ്ക്വയര്‍ മൈല്‍) സ്ഥിതി ചെയ്യുന്നു. !!

Tuesday 17 February, 2009

പരിസ്ഥിതി: രക്ഷിക്കേണ്ടത് ഭൂമിയെയോ മനുഷ്യനെയോ?

The Art of Celebrating Life എന്ന ബ്ലോഗില്‍ Gurudev പറയുന്നത് ഭൂമിയെ രക്ഷിക്കാന്‍ ഭൂമിക്ക് അറിയാമെന്നും മനുഷ്യരാശിയെ നിലനിര്‍ത്താന്‍ ഭൂമിയെ സഹായിക്കുകയാണ് വേണ്ടതെന്ന്.

Save Mother Earth എന്ന പേരില്‍ ഉപദേശം വിളമ്പുന്ന താരങ്ങള്‍, അവരുടെ ജീവിത ശൈലി കാരണം സാധാരണക്കാര്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നതിനേക്കാള്‍ കോട്ടമാണ് നല്‍കുന്നത്. കുളത്തിനകത്ത് ഇറങ്ങിനിന്ന് വെള്ളം കലക്കുന്നവന്‍ കരയില്‍ നിന്ന് കുടിക്കാന്‍ വെള്ളം എടുക്കുന്നവനോട് കുളം കലക്കരുതെന്ന് പറയുന്നത് പോലെ!.

പകര്‍‌ച്ച വ്യാധികളും പട്ടിണിയും ജനസംഖ്യാ വിസ്ഫോടനത്തെ തിരുത്താനുള്ള ഭൂമിയുടെ ഒരു പ്രക്രിയയാണ്. മനുഷ്യന്റെ പ്രവൃത്തികള്‍ കാരണമുള്ള അന്തരീക്ഷ മലിനീകരണം മൂലം ഭൂമിയുടെ താപം ഉയര്‍ന്നാല്‍ ധ്രുവങ്ങളില്‍ മഞ്ഞുരുക്കി മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കഴിയും, ചിലപ്പോള്‍ മനുഷ്യരാശി ഒന്നാകെ നശിച്ചെന്നു വരാം. മനുഷ്യന്റെ തലതിരുവ് കാരണം ആണവയുദ്ധം ഉണ്ടായാലും സ്ഥിതി മറ്റൊന്നാവില്ല. പക്ഷേ ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിവുള്ള ജീവജാലങ്ങള്‍ നിലനില്‍ക്കും, അതിലൂടെ വീണ്ടും പരിസ്ഥിതി ‘പഴയ‘ നിലയിലില്‍ വരും - അപ്പോള്‍ മനുഷ്യനോ, ഇന്നുള്ള അനേകം ജീവജാലങ്ങളോ ഉണ്ടാവില്ലെന്നു മാത്രം.

ഒരു കാലത്ത് ദിനോസറുകള്‍ ഭുമിയെ ‘അടക്കി വാണിരുന്നു‘ എന്ന് പറയപ്പെടുന്നു, അവ ഇപ്പോള്‍ എവിടെയാണ്?.

അപ്പോള്‍ പറഞ്ഞ് വന്നത്, Save Mother Earth എന്ന സ്ലോഗന്‍ മാറ്റി Save Humanity എന്നോ Help Mother Earth to Save Humanity എന്നോ ആക്കുന്നതാവില്ലേ നല്ലത്.